Translate

Google search

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 4 title

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 5 title

Jadayoo movie partner let you know about latest up to dates and movie reviews.

9.19.2012

ഡബിള്‍ മെന്‍ഡിസ്‌

ഹമ്പന്‍ടോട്ട(ശ്രീലങ്ക): അജാന്ത മെന്‍ഡിസ് എന്ന അത്ഭുത ബൗളറും ജീവന്‍ മെന്‍ഡിസ് എന്ന ഓള്‍റൗണ്ടറും കൈകോര്‍ത്തപ്പോള്‍, ശ്രീലങ്കയ്ക്ക് ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഗംഭീര വിജയം. കുട്ടിക്രിക്കറ്റിലെ ബൗളിങ് പ്രകടനത്തില്‍ തന്റെ തന്നെ ലോകറെക്കോഡ് തകര്‍ത്ത അജാന്ത മെന്‍ഡിസ് നാലോവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കടപുഴക്കിയത് ആറുവിക്കറ്റ്. ശേഷിച്ച നാലുവിക്കറ്റുകളില്‍ മൂന്നും കൈക്കലാക്കിയ ജീവന്‍ മെന്‍ഡിസ് നേരത്തെ, ടീമിനെ കാത്തുരക്ഷിച്ച 43 റണ്‍സ് ബാറ്റിങ് പ്രകടനത്തിനൊപ്പം ഇതും ചേര്‍ത്തുവെച്ചു. ടീമിലെ മെന്‍ഡിസ് ദ്വയം സ്പിന്നിലൂടെ കാട്ടിയ മാജിക്കിനുപിന്നാലെ, അവസാന വിക്കറ്റ് നേടി ലസിത് മലിംഗ 82 റണ്‍സിന്റെ വിജയം ഉറപ്പിച്ചു. 

സ്‌കോര്‍: ശ്രീലങ്ക നാലിന് 182. സിംബാബ്‌വെ 17.3 ഓവറില്‍ 100-ന് പുറത്ത്. 

ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞവര്‍ഷം പല്ലക്കീലില്‍ നാലോവറില്‍ 16 റണ്‍സിന് ആറുവിക്കറ്റ് വീഴ്ത്തിയ പ്രകടനത്തെയാണ് അജാന്ത മെന്‍ഡിസ് ഇവിടെ പിന്തള്ളിയത്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ സിംബാബ്‌വെ ബാറ്റ്‌സ്മാന്‍മാരുടെ കഴിവുകേടുകൂടി ചേര്‍ന്നപ്പോള്‍ ആതിഥേയ വിജയം അനായാസമായി. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ജീവന്‍ മെന്‍ഡിസ് മൂന്ന് വിക്കറ്റെടുത്തത്. അജാന്ത മെന്‍ഡിസാണ് കളിയിലെ കേമന്‍. 

ടോസ് നേടിയ സിംബാബ്‌വെ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുന്‍ക്യാപ്റ്റന്മാരായ കുമാര്‍ സംഗക്കാര(44), ദില്‍ഷന്‍(39), ഓള്‍റൗണ്ടര്‍ ജീവന്‍ മെന്‍ഡിസ്(43 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഭദ്രമായ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 20 റണ്‍സ് പ്രതീക്ഷിച്ചതിലുമപ്പുറത്തെ റണ്‍ നേടാന്‍ ആതിഥേയരെ പ്രാപ്തരാക്കി.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ എതിരാളികള്‍ക്ക് വമ്പന്‍ അടികള്‍ക്ക് അവസരം കൊടുക്കാതെ തളച്ചിടാന്‍ സിംബാബ്‌വെയ്ക്ക് കഴിഞ്ഞെങ്കിലും പത്തോവറിനുശേഷം സ്ഥിതിമാറി. ഫീല്‍ഡിങ്ങിലെ പിഴവുകളും ഓവര്‍ത്രോകളും വഴി കിട്ടിയ റണ്ണുകള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സംഗക്കാരയ്ക്കും മെന്‍ഡിസിനും അവസരമേകി. ഓപ്പണിങ് വിക്കറ്റില്‍ ദില്‍ഷന്‍ മുനവീര-തിലകരത്‌നെ ദില്‍ഷന്‍ സഖ്യം 6.3 ഓവറില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടു സമ്മാനിച്ചശേഷം നേരിയ തകര്‍ച്ച നേരിട്ട ലങ്ക നാലാം വിക്കറ്റില്‍ സംഗക്കാര-മെന്‍ഡിസ് സഖ്യം വാരിയ 94 റണ്‍സിന്റെ ബലത്തില്‍ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. 8.1 ഓവറില്‍ 11.51 റണ്‍ ശരാശരിയിലാണ് നാലാം വിക്കറ്റ് സഖ്യം റണ്‍ വാരിക്കൂട്ടിയത്. മെന്‍ഡിസിന്റെ വരവാണ് മെല്ലെപ്പോക്കില്‍ നിന്നും അതിവേഗത്തിലേക്ക് ലങ്കന്‍ ഇന്നിങ്‌സിനെ എത്തിച്ചത്. 
മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ആതിഥേയര്‍ 150ന് അപ്പുറം കടക്കില്ലെന്ന പ്രതീതിയാണുയര്‍ത്തിയത്. സിംബാബ് വെയുടെ ഒരേയൊരു വിക്കറ്റ് വേട്ടക്കാരനായ ഗ്രേയം ക്രീമര്‍ വിചിത്രമായ നോബോള്‍ എറിഞ്ഞ് ഫ്രീഹിറ്റ് സമ്മാനിച്ചത് കാണികളില്‍ കൗതുകമുണ്ടാക്കി. പത്താം ഓവറിലെ മൂന്നാമത്തെ പന്തില്‍ മുന്‍നായകന്‍ മഹേല ജയവര്‍ധനെ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായെന്ന് അമ്പയര്‍ വിധിച്ചിരുന്നു. പവലിയനിലേക്ക് മടങ്ങിയ ജയവര്‍ധനെ ടെലിവിഷന്‍ റീപ്ലേയിലൂടെ പുറത്താവല്‍ ഉറപ്പാക്കാന്‍ തെല്ലുനേരം കാത്തുനിന്നു. നോബോള്‍ അല്ലായെങ്കില്‍ ബാറ്റ്‌സ്മാന്‍ പുറത്ത് എന്ന നില. ടെലിവിഷന്‍ റീപ്ലേയില്‍ ക്രീമര്‍ ബാക്ക്ഫൂട്ട് നോബോള്‍ എറിഞ്ഞുവെന്ന് തെളിഞ്ഞു. ക്രീസിന് പുറത്തുനിന്നും സൈഡ്‌ലൈന്‍ കട്ടു ചെയ്ത് ബൗള്‍ ചെയ്തതാണ് ബാക്ക്ഫൂട്ട് നോബോളില്‍ കലാശിച്ചത്. ബൗളിങ് തുടങ്ങുമ്പോള്‍ പിന്‍കാല്‍ ക്രീസിന്റെ സൈഡ് ലൈനിനു പുറത്തായിരുന്നു. ഒരുവേള ലോകകപ്പിലെ ആദ്യ ബാക്ക് ഫൂട്ട് നോബോളാകാമിത്. ജയവര്‍ധനെ പുറത്താവലില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് മാത്രമല്ല ഫ്രീഹിറ്റിനുള്ള അവസരവും സമ്പാദിച്ചു. ഈ ഫ്രീഹിറ്റില്‍ ജയവര്‍ധനയ്ക്ക് ഒരു റണ്‍പോലും കിട്ടിയില്ലെന്നത് വേറെ കാര്യം. ജയവര്‍ധനയുടെ വിക്കറ്റ് കിട്ടിയില്ലെങ്കിലും ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ദില്‍ഷനെ വീഴ്ത്തി ക്രീമര്‍ മാറ്റു തെളിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിനോട് യുവത്വം ചോദിക്കുന്നു-ഹു നെക്സ്റ്റ്?




ഇതേ ചോദ്യം നാം ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരോടും തിരിച്ച് ചോദിക്കുന്നു. ഇനിയാര്? ടൗണ്‍സ്‌വില്‍ എന്ന പ്രകൃതിരമണീയമായ പട്ടണത്തിനു നടുവില്‍ ടോണി അയര്‍ലന്‍റ് സ്റ്റേഡിയം എന്ന മനോഹരമായ മൈതാനം. പാപ്പുവ ന്യൂ ഗിനി എന്ന ദുര്‍ബല രാജ്യത്തെയും ഓസ്‌ട്രേലിയ എന്ന കരുത്തിനെയുമൊക്കെ മറി കടന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് സീനിയര്‍മാരെപ്പോലെ കയറിപ്പോയ ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരില്‍ പലരും വലിയ ലീഗിലേക്കുള്ള ഏണിപ്പടികള്‍ ഓടിക്കയറിക്കൊണ്ടിരിക്കുകയാണ്.

'ഒരു ടിപ്പിക്കല്‍ ഡെല്‍ഹിക്കാരനെ ഞാന്‍ കാണുന്നു'. ഉന്മുക്ത് ചന്ദ് എന്ന ഇന്ത്യന്‍ നായകന്റെ ഒരു മുഖാമുഖം കണ്ട സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇതായിരുന്നു. അത് വിരാട് കോലിയെയും ഗൗതം ഗംഭീറിനെയും മുതല്‍ പിന്നോട്ട് വീരേന്ദര്‍ സെവാഗിലേക്ക് വരെ ആലോചനകളെ കൊണ്ടെത്തിക്കുന്നു. സെവാഗ് ഒരിക്കലും സംസാരമോ ശരീരഭാഷയോ കൊണ്ട് ആളുകളെ ആകര്‍ഷിച്ചിട്ടില്ല. അതൊരു കുറവേയല്ല. അഥവാ അതൊരു കുറവായിട്ട് ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതൊക്കെ മറികടക്കുന്ന വാചാലതയാണ് സെവാഗിന്റെ ബാറ്റിംഗിന്. അത് സംസാരിച്ച് തുടങ്ങിയാല്‍ ബാക്കി എല്ലാവരും കാഴ്ചക്കാര്‍ മാത്രം. സെവാഗിലൂടെ സംഭവിച്ച പരിവര്‍ത്തനം എന്നു തന്നെയാണ് ഗാംഗുലി അതിനെപ്പറ്റി പരാമര്‍ശിച്ചത്. അത്രയ്ക്കാണ് ഒരു തലമുറയ്ക്കു മേല്‍ സെവാഗ് ഉണ്ടാക്കിയെടുത്ത സ്വാധീനം.


ഇത് മൂന്നാം തവണയാണ് ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാര്‍ ലോക ചാമ്പ്യന്മാരാകുന്നത്. നാലാം തവണയും ചാമ്പ്യന്മാരാകാന്‍ തയ്യാറെടുത്ത ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍വെച്ച് ആധിപത്യത്തോടെ കീഴ്‌പ്പെടുത്തി എന്നതാണ് ഈ വിജയത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അത് ആദ്യം പറഞ്ഞത് ഇതിനു മുമ്പ് ഇന്ത്യയുടെ അണ്ടര്‍-19 ടീം ലോകചാമ്പ്യന്മാരായപ്പോള്‍ നായകസ്ഥാനത്തുണ്ടായിരുന്ന വിരാട് കോലി തന്നെയാണ്. മറ്റൊരു ഡെല്‍ഹിക്കാരന്റെ ചുമലിലാണ് ഇത്തവണ ടീം ഇന്ത്യയുടെ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കപ്പെട്ടിരുന്നത് എന്നത് സാന്ദര്‍ഭികമായ ഒരു കാര്യം മാത്രമാണ്. ഒരു പ്രദേശത്തിന്റെ എന്നതിനേക്കാള്‍ ഒരു തലമുറയുടെ ശരീരഭാഷയും സമീപനങ്ങളും 'അഗ്രസിവ്' ആകാന്‍ തുടങ്ങുന്നതിന്റെ സ്വാഭാവിക തുടര്‍ച്ചകളാണ് ചന്ദിലും ഹര്‍മീത് സിംഗിലുമൊക്കെ നമുക്ക് കാണാന്‍ സാധിക്കുന്നത്.



ഇത് നാലോ അഞ്ചോ കൊല്ലങ്ങള്‍ കൊണ്ട് സംഭവിച്ച ഒരു കാര്യമല്ല. 1987 ല്‍ ആണ് പത്തൊമ്പത് വയസ്സിനു താഴെയുള്ളവര്‍ക്ക് വേണ്ടി ഒരു ലോകോത്തര ടൂര്‍ണമന്‍റ് സംഘടിപ്പിക്കപ്പെടുന്നത്. നയന്‍ മോംഗിയ, പ്രവീണ്‍ ആംറെ, വെങ്കടപതി രാജു എന്നീ മൂന്ന് ഭാവി അന്താരാഷ്ട്ര ക്രിക്കറ്റര്‍മാര്‍ പങ്കെടുത്ത ഒരു ടൂര്‍ണമന്‍റ് ആയിരുന്നു അത്. പിന്നീട് ചുരുങ്ങിയ ഒരു കാലത്തേക്കണെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച സുബ്രോതോ ബാനര്‍ജിയെപ്പോലുള്ള ക്രിക്കറ്റര്‍മാരെ പുറംലോകത്തിനു പരിചയപ്പെടുത്തിയതും തുടര്‍ന്ന് നടന്ന ടൂര്‍ണമെന്‍റുകളാണ്. ഇടയ്ക്ക് കുറച്ച് കൊഴിഞ്ഞു പോക്കുകളും ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ സെന്തില്‍നാഥിനെപ്പോലുള്ളവര്‍ ആ ഗണത്തില്‍ പെടുന്നവരാണ്.

പിന്നീട് ഒരു ഇടവേളയായിരുന്നു. ആ നിശ്ശബ്ദതയ്‌ക്കൊടുവില്‍ കേട്ടത് വലിയൊരു ഗര്‍ജ്ജനമായിരുന്നു. തുടര്‍ന്ന് വന്ന രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണ് ഇന്നും ടീം ഇന്ത്യയുടെ ശക്തികേന്ദ്രങ്ങളായിട്ട് നില്‍ക്കുന്നത്. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് എന്നിവര്‍. അക്കൂട്ടത്തില്‍ കഴിവിന്റെ കാര്യത്തില്‍ കുറച്ചു പിന്നിലായിരുന്ന മുഹമ്മദ് കയ്ഫ് മാത്രം പിന്നീട് വന്ന പ്രതിഭകളുടെ തള്ളിക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്നാക്കം പോയി. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റും ടി20 ക്രിക്കറ്റും മുന്നോട്ട് നയിക്കുന്ന ക്രിക്കറ്റര്‍മാരില്‍ ഭൂരിഭാഗവും ഇങ്ങനെയുള്ള ടൂര്‍ണമെന്റുകളില്‍ മാറ്റ് തെളിയിച്ചിട്ടുള്ളവരാണ് എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.

ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്‌നയും ഉള്‍പ്പെട്ട തലമുറ പ്രത്യക്ഷപ്പെടാന്‍ ആദ്യത്തെ രണ്ടു തലമുറകള്‍ക്കിടയില്‍ സംഭവിച്ച കാലതാമസം ഉണ്ടായില്ല. അത് വിരാട് കോലിയില്‍ എത്തുമ്പോള്‍ വേഗത വീണ്ടും കൂടുന്നു. ഉന്മുക്ത് ചന്ദിനെയും ബാബ അപരാജിതിനെയും സ്മിത്ത് പട്ടേലിനെയുമൊക്കെ കാണുമ്പോള്‍ അത് ഇനിയും വേഗതയാര്‍ജ്ജിക്കും എന്ന് വിശ്വസിക്കാന്‍ തന്നെയാണ് പ്രേരിപ്പിക്കുന്നത്.


ബിഷനെ (ബിഷന്‍ സിംഗ് ബേദി) ഓര്‍മ്മിപ്പിക്കുന്നു എന്ന് ഒരു ഹര്‍മീത് സിംഗിനെ കാണുമ്പോള്‍ ഇയാന്‍ ചാപ്പലിന് പറയാന്‍ തോന്നുന്നുവെങ്കില്‍ അത് ഇന്ത്യയുടെ ഒരു ഭാവി ലെഫ്റ്റ്-ആം സ്പിന്നര്‍ക്കുള്ള പരവതാനിയാണ്. അണ്ടര്‍-19 ലോകകപ്പുകളിലൂടെ വന്ന് ടെസ്റ്റ് മാച്ച് ക്രിക്കറ്റില്‍ കാല്പാടുകള്‍ പതിപ്പിച്ച ക്രിക്കറ്റര്‍മാര്‍ പൊതുവെ കുറവാണ്. സെവാഗിനും ഹര്‍ഭജനും അപ്പുറത്തേക്ക് കാര്യമായിട്ടൊന്നും നമുക്ക് കാണാനാവില്ല. പുതിയ തലമുറക്കാരില്‍ പാര്‍ഥിവ് പട്ടേലും അഭിനവ് മുകുന്ദും പോലെയുള്ളവര്‍ ഉണ്ടെങ്കിലും അത് വലിയൊരു സ്വാധീനം ഉണ്ടാക്കിയതായിട്ട് പറയാനില്ല. ഒരുപക്ഷേ, അതില്‍ അസ്വാഭാവികതയുമില്ല. കാരണം, ടെസ്റ്റ് ക്രിക്കറ്റ് എന്നത് വളരെ വ്യത്യസ്തമായ ഒരു മേഖല തന്നെയാണ്. അതിലേക്ക് ആവശ്യമായ കാര്യങ്ങളും വ്യത്യസ്തമാണ്.

ഒരുപക്ഷേ, ഏറ്റവും അടുത്ത അവസരത്തില്‍ ടീം ഇന്ത്യയുടെ സീനിയര്‍ ജേഴ്‌സിയിലേക്ക് മാറാന്‍ സാധ്യതയുള്ള ഒരാള്‍ ഹര്‍മീത് സിംഗായിരിക്കും. ഉന്മുക്ത് ചന്ദ് എന്ന ബാറ്റ്‌സ്മാന് നിലവിലുള്ള ഇന്ത്യയുടെ മുന്‍നിര ബാറ്റിങ്ങിനോട് എതിരിട്ട് കിട്ടാവുന്ന ഒരു ഇടത്തേക്കാള്‍ എളുപ്പമാണ് ഒരു സ്‌പെഷ്യലിസ്റ്റ് സ്ലോ ബൗളര്‍ക്ക് രണ്ടാം പകുതിയിലേക്കുള്ള പ്രവേശനം. ആറു മത്സരങ്ങള്‍ കൊണ്ട് ധാരാളം പ്രശംസ കിട്ടിയ മറ്റൊരു ക്രിക്കറ്റര്‍ വിക്കറ്റ്-കീപ്പര്‍ സ്മിത്ത് പട്ടേലാണ്. ഇന്ത്യയുടെ വിക്കറ്റ്-കീപ്പിംഗ് ജോലികള്‍ ഒരു സ്‌പെഷ്യലിസ്റ്റിലേക്ക് തന്നെ പോകുന്ന (ടെസ്റ്റ് ക്രിക്കറ്റില്‍) കാലം വിദൂരത്തല്ല എന്ന് സ്മിത്ത് പട്ടേലിന്റെ പ്രകടനങ്ങള്‍ നമ്മോട് പറയുന്നു.



ഒരേയൊരു ഇന്നിങ്ങ്‌സ് കൊണ്ട് മികവിന്റെയും മന:സാന്നിധ്യത്തിന്റെയും ആഴം പ്രദര്‍ശിപ്പിച്ച ഉന്മുക്ത് ചന്ദ് ഇപ്പോഴേ അന്താരാഷ്ട്ര ക്രിക്കറ്റിനു തയ്യാറാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു. വയസ്സോ സ്‌കോര്‍ബോര്‍ഡോ ഒന്നുമല്ല ഒരു കളിക്കാരന്റെ മികവിനെ അളക്കാനുള്ള മാനദണ്ഡങ്ങള്‍. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോഴും അതിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന ഒരു ക്രിക്കറ്ററാണ് ഇന്ത്യയുടെ ഈ കൗമാരനായകന്‍. ഫൈനലില്‍ 47 ഓവറുകളോളം ബാറ്റ് ചെയ്ത ഉന്മുക്തില്‍ നാം ബാറ്റ്‌സ്മാന്‍ എന്ന നിലയിലുള്ള അയാളുടെ പല രൂപങ്ങളും കണ്ടു. ഒപ്പം ആശയവിനിമയം കൊണ്ട് കൂട്ടാളിയെ ഉത്തേജിപ്പിക്കുന്ന ഒരു നായകനെയും. ഗുരീന്ദര്‍ സന്ധു എന്ന ഫാസ്റ്റ് ബൗളറെ മിഡ്-ഓഫിനു മുകളിലൂടെ സിക്‌സറടിച്ചതു മുതല്‍ നൂറാമത്തെ റണ്‍ പിറന്ന കവറിനു മുകളിലൂടെയുള്ള അവിശ്വസനീയമായ സിക്‌സറിനിടയിലുള്ള സമയവും ഷോട്ടുകളും ക്രമപ്പെടുത്തിയ ചന്ദിന്റെ ഇന്നിങ്‌സ്് എല്ലാം തികഞ്ഞ ഒന്നായിരുന്നു.

അടുത്തത് ആരെന്ന ചോദ്യത്തിന് ഉത്തരവുമായി ഇതിലാരെങ്കിലുമൊരാള്‍ പുറത്തു വരുന്ന കാലം വിദൂരത്തല്ല. സ്വതവേ സമൃദ്ധമായ ഒരു മേഖലയിലേക്കാണ് ഇവരുടെ വരവ് എന്നതാണ് അതിനെ ശ്രദ്ധേയമാക്കുന്ന ഒരു വസ്തുതയും.

ടെയ്ല്‍-എന്‍റ്


ബാബ അപരാജിത് മുതല്‍ പ്രശാന്ത് ചോപ്ര വരെയുള്ളവരുടെയും സന്ദീപ് ശര്‍മ്മയുടെയും കമാല്‍ പാസിയുടെയുമൊന്നും സംഭാവനകളെ ഈ ഓര്‍മ്മപ്പെടുത്തല്‍ വിസ്മരിക്കുന്നില്ല. ഒരു ടീം ഗെയിം ആയിരിക്കുമ്പോഴും വ്യക്തിഗതമികവുകള്‍ക്ക് പ്രാധാന്യമുള്ള ഒരു ഗെയിമില്‍ ഒരു കൂട്ടര്‍ മറ്റുള്ളവരെ പിന്തള്ളുന്നത് ഖേദകരമാണെങ്കിലും പലപ്പോഴും അത് സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്. ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ആരെയാണ് ഉറ്റു നോക്കുന്നത് എന്ന ഒരന്വേഷണമായതു കൊണ്ടാണ് ക്രൂരമായ വിട്ടുപോകലുകള്‍ നടത്തേണ്ടി വന്നിട്ടുണ്ടാവുക. അതൊന്നും അവരുടെ മികവുകളെയോ സംഭാവനകളെയോ കുറയ്ക്കുന്നില്ല. ചാമ്പ്യന്മാര്‍ എന്ന അവരുടെ പദവിയെയും.

പടിയിറക്കവും പട്ടാഭിഷേകവും




പട്ടാഭിഷേകത്തിന്റെയും പടിയിറക്കത്തിന്റേയും ഡേവിസ് കപ്പാണ് ചാണ്ഡീഗഢില്‍ നടന്നത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ സമ്പൂര്‍ണ്ണ വിജയം നേടുമ്പോള്‍ തന്നെയാണ് 17 വര്‍ഷമായി ഇന്ത്യയ്ക്ക് കളിക്കുന്ന മഹേഷ് ഭൂപതിയേയും ഒരു പതിറ്റാണ്ടായി ടീമിലുളള രോഹന്‍ ബൊപ്പണ്ണയേയും ഇന്ത്യന്‍ ടീമില്‍ നിന്ന് വിലക്കിക്കൊണ്ടുളള നടപടിയും വരുന്നത്. കീവിസിനെതിരായ മത്സരമടക്കം രണ്ട് തവണ മാത്രം ഡേവിസ് കപ്പ് ടീമിലിടം പിടിച്ച യൂക്കി ഭാംബ്രി 'സീനിയറായ' ടീം ആരാധകരെ പോലും അമ്പരിപ്പിച്ച് വന്‍ വിജയം നേടുമ്പോള്‍ ഇന്ത്യന്‍ ടെന്നീസിലെ സമവാക്യങ്ങളും ചേരുവകളും മാറി മറിയുകയാണ്.

വന്‍മരങ്ങള്‍ വീഴുമ്പോള്‍


1995 മുതല്‍ ലിയാന്‍ഡര്‍ പേസോ ഭൂപതിയോ ഇല്ലാതെ ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത് ഒരു തവണ മാത്രമാണ്. ന്യൂസിലന്‍ഡിനെതിരെ ഇരുവരും കളിക്കാതിരിക്കുമ്പോള്‍ അത് രണ്ട് തവണയാകുന്നുവെന്ന് നിസ്സാരത മാത്രമല്ല. വളരെ സങ്കീര്‍ണമായ അവസ്ഥയില്‍ യുവതാരങ്ങളെ മാത്രം റാക്കറ്റ് എല്‍പ്പിക്കേണ്ട സാഹചര്യവും അധികൃതര്‍ക്കുണ്ടായിരുന്നു. തോളിനേറ്റ പരിക്ക് മൂലം പേസും സോംദേവ് ദേവ്‌വര്‍മ്മനും പിന്‍മാറിയപ്പോള്‍ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് മഹേഷ് ഭൂപതിയേയും രോഹന്‍ ബൊപ്പണ്ണയേയും ടീമില്‍ നിന്ന് പുറത്താക്കി. ഇതോടെയാണ് രണ്ടാം മത്സരം കളിക്കുന്ന യൂക്കി ഭാംബ്രിയേയും അരങ്ങേറ്റക്കാരായ വിഷ്ണുവര്‍ധന്‍, സനം സിങ്ങ് ദിവിജ് ശരണ്‍ എന്നിവരെ ടീമിലെടുക്കുന്നത്. രണ്ട് സിംഗിള്‍സിലും ജയിച്ച് യൂക്കിയും സിംഗിള്‍സും ഡിബിള്‍സും ജയിച്ച് വിഷ്ണുവും പ്രതിഭയോട് നീതി പുലര്‍ത്തി. അപ്രധാനമായതിനാല്‍ അവസരം കിട്ടിയ റിവേഴ്‌സ് സിംഗിള്‍സില്‍ ജയിച്ച് സനം സിങ്ങും, ഡബിള്‍സില്‍ മാരത്തോണ്‍ പോരാട്ടത്തില്‍ വിഷ്ണുവിനോട് ചേര്‍ന്ന് പൊരുതി ജയിച്ച ദിവിജ് ശരണും കിട്ടിയ അവസരം മുതലാക്കി.

ടീം ഇനത്തില്‍ പേസ്-ഭൂപതി യുഗത്തിന് ശേഷം ഉറവ വറ്റിയിട്ടില്ലെന്നതാണ് ന്യൂസിലാന്‍ഡിനെതിരായ തൂത്തുവാരല്‍ ഇന്ത്യന്‍ ടെന്നീസിന് നല്‍കുന്ന ശുഭ സൂചന.


അര്‍ഹിച്ചതോ നീതിക്കേടോ


ഒളിമ്പിക്‌സില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കാന്‍ വിസമ്മിച്ചതാണ് മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ടെന്നീസ് ഫെഡറേഷനെ നിര്‍ബന്ധിതരാക്കിയത്. രണ്ട് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. 38 കാരനായ ഭൂപതിക്ക് ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ഇതോടെ ഇല്ലാതാകും. ബൊപ്പണ്ണക്ക് കളിമികവ് ആശ്രയിക്കേണ്ടി വരും. പേസിനും സോംദേവിനും പരിക്ക് മാറിയാല്‍ സ്വാഭാവികമായും അവസരം ലഭിക്കും. ഭുപതിക്കും ബൊപ്പണ്ണക്കുമെതിരെ നടപടി സ്വീകരിക്കുമ്പോള്‍ കാര്യമായ വിവാദങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ചിന്തനീയമാണ്. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ലഭിക്കാമായിരുന്ന മെഡല്‍ നഷ്ടമാക്കിയതും അന്താരാഷ്ട്ര ടെന്നീസില്‍ ഇന്ത്യയുടെ പ്രതിഛായക്ക് കളങ്കമുണ്ടാക്കിയതും മാത്രമല്ല കാരണങ്ങള്‍. രാജ്യത്തിന് വേണ്ടി എന്നും ആത്മാര്‍ഥതയോടെ കളിക്കുന്ന പേസിനെതിരെയുളള നീക്കം ഭൂപതിയുടെ കടുത്ത ആരാധകര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. സൗന്ദര്യപിണക്കങ്ങള്‍ വലിയ താരങ്ങള്‍ തമ്മില്‍ പതിവാണെങ്കിലും അത് രാജ്യത്തിനേക്കാള്‍ വലുതായാല്‍ ആരും സഹിക്കില്ലെന്നതാണ് അച്ചടക്ക നടപടിക്ക് ലഭിക്കുന്ന സ്വീകാര്യത. ഡേവിസ് കപ്പിലും ഒളിമ്പിക്‌സിലും ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേസിന് ഇന്ത്യന്‍ ടെന്നീസ് ലോകത്ത് വൈകാരിക പിന്തുണയുണ്ട്. പേസിന്റെ കാലഘട്ടത്തിലായതിനാല്‍ എന്നും രണ്ടാമനായി പോയവന്റെ വികാര പ്രകടനമായി ഭൂപതിയുടെ നീക്കങ്ങള്‍ വിലയിരുത്തപ്പെട്ടു. ഭൂപതിയുടെ ഡബിള്‍സ് പാര്‍ട്ട്ണറായതിനാല്‍ ബൊപ്പണ്ണയും സ്വന്തം കരിയര്‍ കുരുതി കൊടുക്കുന്ന നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായിരുന്നു. മുമ്പും പേസിനെതിരെ കുരുക്കാന്‍ ബൊപ്പണ്ണ നീക്കിയിരുന്നു. ടെന്നീസില്‍ കരിയറിന്റെ അന്ത്യത്തില്‍ എത്തി നില്‍ക്കുന്ന ഭൂപതിക്ക് വിലക്ക് ഒരു പക്ഷേ കാര്യമായി ബാധിക്കില്ല. എന്നാല്‍ ടെന്നീസില്‍ കരിയറിന്റെ നല്ല കാലത്ത് കളിക്കുന്ന ബൊപ്പണ്ണയേയാകും നടപടി കാര്യമായി ബാധിക്കുന്നത്. പ്രത്യേകിച്ചും യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍.



പാളം തെറ്റിയ എക്‌സ്പ്രസ്


പേസ്-ഭൂപതി സഖ്യത്തിന്റെ മാഹത്മ്യത്തേയും അവര്‍ സമ്മാനിച്ച സമോഹന വിജയങ്ങളേയും കുറിച്ച് ഇനിയും വര്‍ണ്ണിക്കേണ്ടതില്ല. 1990ല്‍ പേസും 1995 ല്‍ ഭൂപതിയും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിലെത്തതിയ ശേഷം ഇന്ത്യന്‍ ടെന്നീസിലെ വളര്‍ച്ച ചരിത്രമാണ്. അന്താരാഷ്ട്ര ടെന്നീസില്‍ ആസ്‌ത്രേലിയയുടെ വുഡ് സഹോദര്‍മാര്‍ക്ക് ശേഷം ഡബിള്‍സില്‍ മേധാവിത്വം പുലര്‍ത്തതിയ സഖ്യം വേര്‍പിരിഞ്ഞതും പിന്നീട് കൂടിചേര്‍ന്നതും പിന്നെയും പിരിഞ്ഞതും നാള്‍ രേഖകളാണ്. എന്നാല്‍ ഡേവിസ് കപ്പില്‍ ഒരുമിച്ചാണ് ഇരുവരും കളിച്ചിരുന്നത്. പേസോ ഭൂപതിയോ ഇല്ലാത്ത ഡബിള്‍സ് ടീം 1995ന് ശേഷം ആദ്യമായാണ് കളിച്ചത്.

25 കളികളില്‍ രണ്ട് തവണയാണ് സഖ്യം തോറ്റിട്ടുളളത്. 23 തുടര്‍വിജയങ്ങളുടെ അപൂര്‍വ്വ റെക്കോഡാണ് ഇരുവര്‍ക്കമുളളത്. പതിനാറാം വയസ്സില്‍ സീഷന്‍ അലിക്കൊപ്പം ജപ്പാന്‍ സഖ്യത്തെ തോല്‍പ്പിച്ച് കളി തുടങ്ങിയ പേസ് ഇന്ത്യക്ക് വേണ്ടി ഏറ്റവുംഅധികം വര്‍ഷം കളിക്കുന്ന താരമാണ്. 22 വര്‍ഷമായി പേസ് കളി തുടങ്ങിയിട്ട്. ഡബിള്‍സിലും മൊത്തത്തിലും ഏറ്റവും അധികം ജയം നേടിയ താരവും മറ്റാരുമല്ല. 48 മത്സരങ്ങളില്‍ നിന്നായി 86 വിജയങ്ങളും 32 തോല്‍വികളുമാണ് പേസിന്റെ കരിയറിലുളളത്. ഡബിള്‍സില്‍ 39 വിജയവും 10 പരാജയവുമാണ് പേസിനുളളത്. ഭൂപതിക്ക് 35 മത്സരങ്ങളാണ് കളിക്കാനായത്. 35 ജയം 20 തോല്‍വി എന്നിങ്ങനെയാണ് കണക്ക്. 1995ന് ഇരുവര്‍ക്കും ഏഴ് കളികള്‍മാത്രമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏപ്രിലില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമ്പോള്‍ പേസ് ടീമിലുണ്ടായിരുന്നു. അന്ന് ഭൂപതി കളിച്ചിരുന്നില്ല. ഇന്ത്യക്ക് ശ്രദ്ധേയമായ വിജയങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയ ജോഡി ഇനി ഒരുമിച്ച് ഡേവിസ് കപ്പില്‍ കളിക്കാന്‍ ഇടയില്ലെന്ന ദു:ഖ സത്യമാണ് വിലക്ക് എന്ന രൂപത്തില്‍ പറയുന്നത്. അന്താരാഷ്ട്ര ടെന്നീസില്‍ എല്ലാ ഗ്രാന്‍സ്ലാം കീരിടങ്ങളും ഡബിള്‍സില്‍ പേസും മിക്‌സഡ് ഡബിള്‍സില്‍ ഭൂപതിയും നേടിയിട്ടുണ്ട്. ഇന്ത്യയെ ഡേവിസ് കപ്പിന്റെ സെമിഫൈനലില്‍ എത്തിച്ചതാണ് ഇരുവരുടേയും കാലഘട്ടത്തില്‍ ഏറ്റവും വലിയ നേട്ടം.


യുവ ഇന്ത്യ


പേസിന് അര്‍ഹിക്കുന്ന താരത്തില്‍ യാത്രയയപ്പ് നല്‍കിയാകും ഡേവിസ് കപ്പില്‍ നിന്ന് വിട നില്‍കുന്നത്. അല്ലെങ്കില്‍ ഇത് മാപ്പര്‍ഹിക്കാത്ത തെറ്റും കളങ്കവുമാകും. 39 കാനായ പേസ് അധികകാലം ടെന്നീസില്‍ തുടരാനും സാധ്യത കുറവാണ്. പേസ്-ഭൂപതി യുഗത്തിന് ശേഷവും ഇന്ത്യക്ക് ടെന്നീസും ഡേവിസ് കപ്പും കളിക്കണം. ഫെഡറേഷന്‍ സ്വീകരിച്ച ധീരതയാര്‍ന്ന നിലപാടാണ് ഇത്തവണത്തേത്. ഭാവിയിലേക്കുളള ടീമീനെ വാര്‍ത്തെടുക്കാതെ, ഉന്നതങ്ങളില്‍ നിന്നുളള സ്വാധീനത്തിന് വഴങ്ങി ലണ്ടന്‍ ഒഴിമ്പിക്‌സിലെ നാണക്കേട് പോലുളള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ ടെന്നീസിന്റെ സ്ഥാനം കുപ്പത്തൊട്ടിയിലായിരിക്കുമെന്നതിരിച്ചറിവും യുവ ടീമിനെ ഇറക്കിയതിന് പിന്നിലുണ്ടാകാം.

വിഷ്ണുവര്‍ധനും യൂക്കി ഭാംബ്രിയും മികച്ച താരങ്ങളാണെന്ന് തെളിയിച്ചതാണ്. പരിക്ക് മാറി സോംദേവ് എത്തുന്നതോടെ ടീം ഇനങ്ങളില്‍ കളിക്കാന്‍ ഇന്ത്യന്‍ മികച്ച സംഘമാകും. ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പില്‍ നിന്ന് ലോക ഗ്രൂപ്പിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിനാകണം യുവ ടീം ശ്രമിക്കേണ്ടത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പും, നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന യാഥാര്‍ഥ്യവും അവര്‍ക്ക് കരുത്താകും. പേസ്-ഭൂപതി സഖ്യം കളിക്കളത്തില്‍ തീര്‍ത്ത വിജയ സാമ്രാജ്യത്ത്ിന് വിവാദങ്ങളുണ്ടാകാത്ത പിന്തുടര്‍ച്ചക്കാരേയാണ് ആവശ്യം.

തിരിച്ചുവരവുകളുടെ തമ്പുരാക്കന്മാര്‍





സപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് യുവരാജ് സിങ് എന്ന ഇന്ത്യന്‍ ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയും പരീക്ഷണവുമാണ്. കാന്‍സര്‍ബാധിതനായിരുന്ന യുവി മാസങ്ങള്‍ നീണ്ട ചികില്‍സക്ക് ശേഷം ക്രീസില്‍ തിരിച്ചെത്തുകയാണ് ഈ ഘട്ടത്തില്‍ യുവിക്ക് പ്രചോദനമാവാന്‍ പോന്ന ഒരു സംഘം താരങ്ങള്‍ കായിക ലോകത്തുണ്ട്.

മരണത്തെ മുന്നില്‍ക്കണ്ട ശേഷം മനക്കരുത്തു കൊണ്ട് എല്ലാത്തിനേയും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയവരില്‍ ചക്രവര്‍ത്തിപ്പട്ടം സൈക്ലിങ് താരം ലാന്‍സ് ആംസട്രോങിന് അവകാശപ്പെട്ടതാണ്. കാന്‍സര്‍ബാധിതനായി മരണം ഏറെക്കുറെ ഉറപ്പിച്ച അവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നയാള്‍. വെറും സാധാരണ തിരിച്ചുവരവല്ല. സൈക്ലിങ്ങിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിളോട്ട ചാമ്പ്യന്‍ഷിപ്പില്‍ രോഗവിമുക്തിക്കുശേഷം തുടരെ ഏഴു തവണ ചാമ്പ്യനായി ലോകറെക്കോഡിട്ട താരം. ഒരു വ്യക്തിയെന്ന നിലയിലും കായിക താരമെന്നനിലയിലും ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് പ്രചചോദനമായി നില്‍ക്കുകയാണ് ഈ അമേരിക്കക്കാരന്‍.



സൈക്കിള്‍ റേസ് താരമെന്ന നിലയില്‍ പ്രശസ്തിയിലേക്കുയരുമ്പോഴാണ് ആംസ്‌ട്രോങിന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. ഇരുപത്തിയഞ്ചാം വയസ്സില്‍ 1996 ഒക്ടോബര്‍ രണ്ടിനാണ് അദ്ദേഹത്തിന് രോഗബാധ തിരിച്ചറിയുന്നത്.തുടര്‍ച്ചയായി ശരീര വേദനയും വിഷമങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല.ഒരു പ്രൊഫഷണല്‍ അത്‌ലറ്റിന് ഇതൊക്കെ സ്വാഭാവികമാണെന്ന് കരുതി അവഗണിച്ചു്.തുടര്‍ന്ന് വിട്ടുമാറാത്ത തലവേദനയും ചുമയുമൊക്കെയായി.ഒരു വൃഷ്ണത്തിന് വീക്കവും വന്നു.തുടര്‍ന്ന് ഡോക്ടറെ കണ്ടതോടെ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായി -തനിക്ക് കാന്‍സറാണ്.

ആംസ്‌ട്രോങിന്റെ വൃഷ്ണത്തെയാണ് (ടെസ്റ്റിക്കുലര്‍ ക്യാന്‍സര്‍) ക്യാന്‍സര്‍ ബാധിച്ചത്. അത് വയറിലേക്കും ശ്വാസകോശങ്ങളിലേക്കും തലച്ചോറിലേക്കും വ്യാപിച്ചു കഴിഞ്ഞിരുന്നു. ഗുരുതരമായ അവസ്ഥ. നിങ്ങളുടെ ഏകമകന്‍ നഷ്ടപ്പെടാന്‍ പോകുന്നു എന്നാണ് ഡോക്ടര്‍മാര്‍ ആംസ്‌ട്രോങിന്റെ അമ്മയോട് പറഞ്ഞത. ഒരു കൂട്ടം ഡോക്ടര്‍മാര്‍ ആംസ്‌ട്രോങ് രക്ഷപ്പെടാന്‍ 40 ശതമാനം സാധ്യതയേ ഉള്ളു എന്നും വിലയിരുത്തി.

രോഗം ബാധിച്ച വൃഷ്ണം എടുത്തു മാറ്റാനായി ഒരു ശസ്ത്രക്രിയ. തലച്ചോറിലെ രോഗബാധ മാറ്റാനായി മറ്റൊരു ശസ്ത്രക്രിയ. മൂന്നു മാസക്കാലം നീണ്ട നാല് റൗണ്ട് കീമോതെറാപ്പി. ഏതൊരു മനുഷ്യനും തളരുന്ന അവസ്ഥ.

മനക്കരുത്തിന്റെയും മരുന്നിന്റെയും ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കരുത്തില്‍ ആംസ്‌ട്രോങ് ജീവിതത്തിലേക്ക് വിജയകരമായി തിരിച്ചുവന്നു. പരിശീലനം പുനരാരംഭിച്ചു.



രോഗബാധിതനാകും മുമ്പ് നേടാന്‍ പറ്റാത്ത വിജയങ്ങളൊക്കെ തിരിച്ചുവരവില്‍ സ്വന്തമാക്കി. ടൂര്‍ ഡി ഫ്രാന്‍സ് സൈക്ലിങ് കിരീടം 1999 മുതല്‍ 2005 വരെ തുടരെ ഏഴുവര്‍ഷം നേടി റെക്കോഡിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ഏക സൈക്ലിങ് താരമെന്ന ബഹുമതി നേടി കായികലോകത്തെ തിളങ്ങുന്ന താരമായി.
അഞ്ച് തവണ കിരീടം നേടിയ മിഗ്വല്‍ ഇന്‍ഡൂറിയന്‍, ബെര്‍ണാഡ് ഹിനാള്‍ട്ട്, എഡ്ഡി മെര്‍ക്ക്‌സ്, ജാക്വസ് അങ്ക്വല്‍റ്റി എന്നിവരുടെ റെക്കോഡാണ് കാന്‍സറിനെതിരെ പടവെട്ടി ജയിച്ച അതേ പോരാട്ടവീര്യത്തോടെ ആംസ്‌ട്രോങ് മറികടന്നത്.

ചികിത്സയില്‍ കഴിയുമ്പോഴാണ് കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് മനസ്സിലായത്. മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍. കാന്‍സര്‍ രോഗികള്‍ക്ക് സഹായവും ആശ്വാസവും പ്രചോദനവും നല്‍കാന്‍ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനമാണ് ലാന്‍സ് ആംസ്‌ട്രോങ് ഫൗണ്ടേഷന്‍ (എല്‍.എഫ് എ.).ഇന്ന് ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് അഭയമാണ് ഈ പ്രസ്ഥാനം.

കാന്‍സര്‍ രോഗികള്‍ക്കും കായികതാരങ്ങള്‍ക്കും ഒരു പോലെ മാതൃകയും പ്രചോദനവുമായി മാറിയ ആംസ്‌ട്രോങിനെത്തേടി അവാര്‍ഡുകളുടെ പെരുമഴയാണ് എത്തിയത്. ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കെ 2005ല്‍ അദ്ദേഹം കരിയറിന് വിരാമമിട്ടു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി.2009ല്‍ ടൂര്‍ ഡി ഫ്രാന്‍സില്‍ മൂന്നാം സ്ഥാനം നേടി.2011 ഫിബ്രവരിയില്‍ അദ്ദേഹം സൈക്ലിങിനോട് പൂര്‍ണമായി വിടപറഞ്ഞു.


ആംസ്‌ട്രോങിന് പറയാനുള്ളത്


കാന്‍സര്‍ എന്നത് ജീവിതത്തിന്റെ അവസാന വാക്കല്ല.
പ്രതീക്ഷയാണ് ഒരു കാന്‍സര്‍ രോഗിക്ക് വേണ്ടത്.അതാണ് ജീവിതത്തില്‍ പൊരുതാന്‍ അവനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധം.
കാന്‍സറിന് ശേഷവും ജീവിതം ഉണ്ടാകും .ജീവിതം ഉണ്ടാകണം.അതാണ് രോഗബാധിതര്‍ മനസ്സിലാക്കേണ്ടത്.
കാന്‍സര്‍ ബാധിതന് തന്റെ രോഗത്തെക്കുറിച്ച് അവബോധമുണ്ടായിരിക്കണം.

ഒരു ഡോക്ടറുടെ മാത്രം അഭിപ്രായം കേള്‍ക്കരുത്. മറ്റ് ഡോക്ടര്‍മാരുടെയും അഭിപ്രായങ്ങള്‍ തേടുക. ഡോക്ടര്‍മാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുത്.

നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടയാള്‍ നിങ്ങളാണ്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സാന്നിധ്യവും രോഗിക്ക് ഏറെ ആവശ്യമാണ്.

ജീവിതത്തിലുള്ള നിങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താനുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം.

ലാന്‍സ് ആംസ്‌ട്രോങ് ഫൗണ്ടേഷന്‍

കാന്‍സര്‍ ബാധിതര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനായി ലാന്‍സ് ആംസ്‌ട്രോങ് 1997ല്‍ സ്ഥാപിച്ച സംഘടനയാണ് ലാന്‍സ് ആംസ്‌ട്രോങ് ഫൗണ്ടേഷന്‍ (എല്‍.എഫ്.എ).അമേരിക്കയിലെ ടെക്‌സാസില്‍ ഓസ്റ്റിനിലാണ് സംഘടനയുടെ ആസ്ഥാനം.
കാന്‍സര്‍ രോഗബാധ അതിജീവിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രചോദനവും ശക്തിയും പകരുകയാണ് സംഘടനയുടെ ലക്ഷ്യം. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും സംഘടന നല്‍കുന്നു.


മരണത്തിന് ചെക്ക് പറഞ്ഞ് ചെക്ക്


ചെക്ക് റിപ്പബ്ലിക്കിന്റെയും ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെയും ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്കിന്റേത് രണ്ടാം ജന്മമാണ്. കളിക്കളത്തിലും ജീവിതത്തിലും. അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് ഫുട്‌ബോളിലെയും മുന്‍നിര ഗോള്‍കീപ്പറായി മുന്നേറുമ്പോഴാണ് ചെക്കിന് ദുരന്തം സംഭവിക്കുന്നത്. കളിക്കളത്തില്‍ എതിര്‍താരത്തിന്റെ മുട്ട് തലയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് തലയോട് തകര്‍ന്ന് ചെക്ക് മരണത്തെ മുന്നില്‍ കണ്ടു. എങ്കിലും മൂന്നു മാസത്തിനുള്ളില്‍ അദ്ദേഹം കളിക്കളത്തിലേക്ക് വിജയകരമായി തിരിച്ചു വന്നു.

2006 ഒക്ടോബര്‍ 14 ന റീഡിങുമായുള്ള പ്രീമിയര്‍ മത്സരത്തിലാണ് ചെക്കിന് അപകടം സംഭവിച്ചത്. ഗോള്‍മുഖത്ത് നിന്ന് പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ റീഡിങ് താരം സ്റ്റീഫന്‍ ഹണ്ടിന്റെ കാല്‍മുട്ട് ചെക്കിന്റ തലയ്ക്ക്് കൊണ്ടു. അതോടെ ഗോള്‍കീപ്പര്‍ ബോധരഹിതനായി വീണു.

കാര്‍ അപകടത്തില്‍ സംഭവിക്കുന്നതുപോലുള്ള പരുക്കാണ് ചെക്കിനേറ്റതെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. വിദഗ്ധ പരിശോധനയില്‍ തലയോട്ടിയിലെ ഒരു ഭാഗം പൊട്ടി രണ്ട് അസ്ഥിക്കഷണങ്ങള്‍ വേര്‍പെട്ട് തലച്ചോറിനേട് ചേര്‍ന്ന് നില്‍ക്കുന്നതായി കണ്ടു. ശസ്ത്രക്രിയയിലൂടെ ഇവ നീക്കി പകരം മെറ്റല്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു. ഇവ കുറച്ചു കൂടി നീങ്ങിയിരുെന്നങ്കില്‍ മരണം തന്നെ സംഭവിച്ചേനേ.

അപകടം നടന്ന് നാലാം ദിവസമാണ് ചെക്കിന് ഓര്‍മ തിരിച്ചു കിട്ടുന്നത്. അത് വരെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഓര്‍മയിലേയില്ല. കൂട്ടുകാര്‍ ആസ്പത്രിയിലെത്തി വിവരങ്ങള്‍ പറയുമ്പോഴും അപകടത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ പോലും അദ്ദേഹത്തിനായില്ല.

ഒരു വര്‍ഷത്തോളം ചെക്കിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടി. ഇതെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു 'വാക്കുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ പ്രയാസം. പറയുന്നതൊക്കെ തെറ്റുന്നു. ചിലപ്പോള്‍ അസഹനീയമായ തലവേദന വരും. അപ്പോള്‍ ഒന്ന് ചലിക്കാന്‍ പോലുമാവില്ല.മരുന്നുകള്‍ ഒത്തിരി സഹായിച്ചു. പക്ഷേ ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നില്ല. അഞ്ച് മിനിറ്റിലധികം ടെലിവിഷന്‍ കാണുന്നതുപോലും അസഹനീയമായി തോന്നും.

അവസാനം ഞാന്‍ പരിശീലനം പുനരാരംഭിച്ചു. ചില ദിവസങ്ങളില്‍ വളരെ ആവേശത്തോടെ ഞാന്‍ എല്ലാകാര്യങ്ങളും ചെയ്തു.അടുത്ത ദിവസം കാര്യങ്ങള്‍ നേരെ തിരിയും.രാവിലെ എഴുന്നേറ്റാല്‍ ഒന്നും ചെയ്യാനാവില്ല.ആ ദിവസം മുഴുവന്‍ കിടന്നുറങ്ങും.'
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ മുന്‍വിധികളെയും കാറ്റില്‍പ്പറത്തി മൂന്ന് മാസത്തിനുള്ളില്‍ ചെക്ക് കളിക്കളത്തിലേക്ക് മടങ്ങിയെത്തി.

തിരിച്ചുവരവില്‍ തലയില്‍ ഒരു സുരക്ഷാകവചവും (ഹെഡ് ഗാര്‍ഡ് ) ധരിച്ചാണ് ചെക്ക് കളിക്കളത്തിലിറങ്ങുന്നത്.തലയോടിന് ഇത് ആവശ്യമായ സുരക്ഷ നല്‍കും.മടങ്ങി വരവിലെ ചെക്കിന്റെ ട്രേഡ് മാര്‍ക്കാണ് സുരക്ഷാ കവചം.

ചെക്കിന്റെ അനാവശ്യമായ ഭയം മൂലമാണ് ഇപ്പോഴും സുരക്ഷാ കവചം ധരിക്കുന്നതെന്ന് വിമര്‍ശിക്കുന്നവരുണ്ട്. തനിക്കേറ്റ പരിക്കിന്റെ ഗുരുതരാവസ്ഥ അറിയാത്തവരാണ് ഇത്തരക്കാരെന്നാണ് ഗോള്‍കീപ്പറുടെ അഭിപ്രായം.

അമ്മയുടെ ഒറ്റ പ്രസവത്തില്‍ പിറന്ന മൂന്നുകുട്ടികളില്‍ (ട്രിപ്പ്‌ലെറ്റ്‌സ്) ഒരാളാണ് ചെക്ക്. ഒരു സഹോദരനും സഹോദരിയുമാണ് മറ്റുള്ളവര്‍. ഇതില്‍ സഹോദരന്‍ രണ്ടാം വയസ്സില്‍ അണുബാധയെത്തുടര്‍ന്ന് മരിച്ചു.ട്രിപ്പ്‌ലെറ്റുകളുടെ തലയോടിന് സാധാരണ മനുഷ്യരുടേതിനേക്കാള്‍ കട്ടി കുറവായിരിക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്.ചെക്കിന്റെ പരിക്ക് ഗുരുതരമാകാനുള്ള കാരണം ഇതായിരിക്കാമെന്ന വാദവുമുണ്ട്. ചെക്കിന് സുരക്ഷാ കവചം ഒഴിവാക്കാനാകില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

ജീവന് തന്നെ ഭീഷണിയുയര്‍ത്തിയ അപകടത്തിനു പോലും തന്റെ പ്രതിഭയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രകടനങ്ങളിൂടെ ചെക്ക് തെളിയിച്ചു. ഇന്നും ലോകത്തെ മുന്‍നിര ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. പരിക്കിനെത്തുടര്‍ന്ന് കരിയര്‍ അവസാനിച്ചെന്ന് കരുതുന്ന കായികതാരങ്ങള്‍ക്ക് പ്രചോദനമാണ് പീറ്റര്‍ ചെക്കെന്ന ഗോള്‍കീപ്പര്‍ . മരണത്തിന് ചെക്ക് പറഞ്ഞ് ചെല്‍സിക്കും ചെക് റിപ്പബ്ലിക്കിനും വേണ്ടി കളിക്കളത്തില്‍ വീരഗാഥ രചിക്കുകയാണ് ഫുട്‌ബോള്‍ ലോകത്തെ മിന്നും കീപ്പര്‍.

തളരാത്ത പോരാളികള്‍


അസുഖമോ അപകടങ്ങളോ വന്നാല്‍ ജീവിതം അവിടംകൊണ്ട് തീര്‍ന്നു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. കരിയറില്‍ മോഹിപ്പിക്കുന്ന വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന കായിക താരങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഒരു ദിവസം കൊണ്ട് ജീവതം കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥ . കാരണം അവരും സാധാരണക്കാരാണല്ലോ .

ജീവിതിത്തിലെ വീഴ്ചകളില്‍ തളരാതെ വീണ്ടും മുന്നേറുന്ന നിരവധി കായിക താരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. സാധാരണക്കാര്‍ക്കും മറ്റ് കായിക താരങ്ങള്‍ക്കും പ്രചോദനമായി അവരുടെ ജീവിതം നമുക്ക് മുന്നിലുണ്ട്.

ക്യാന്‍സറിന്റെ ഷോട്ടുകള്‍ തടഞ്ഞ് ബാറ്റിസ്


ഫ്രാന്‍സ് 1984ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായപ്പോള്‍ അവരുടെ ഗോള്‍ വലയം കാത്തത് ജോയല്‍ ബാറ്റിസ് എന്ന മുന്‍ ക്യാന്‍സര്‍ രോഗിയാണ്. രോഗത്തെ വിജയകരമായി അതിജീവിച്ച് യൂറോപ്യന്‍ ചാമ്പ്യനയി ബാറ്റിസ്.

1982ല്‍ 25-ാം വയസ്സിലാണ് ബാറ്റിസിന് ടെസ്റ്റിക്യുലര്‍ ക്യാന്‍സര്‍ ബാധിക്കുന്നത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് അദ്ദേഹത്തിന് പൂര്‍ണസൗഖ്യം ലഭിച്ചു. തുടര്‍ന്നായിരുന്നു യൂറോ കപ്പിലെ വിജയ ഗാഥ.
രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പിലും ഇതേ ഫോം കാഴ്ച വയ്ക്കാന്‍ ബാറ്റിസിനായി. ലോകകപ്പില്‍ ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ സീക്കോയുടെ പെനാല്‍റ്റി തടഞ്ഞ് ബാറ്റിസ് പ്രശസ്തനായി. പക്ഷേ സെമിയില്‍ പശ്ചിമ ജര്‍മനിക്കെതിരെ തോറ്റ് ഫ്രാന്‍സ് പുറത്തായി (2-0).

ക്ലബ്ബ് തലത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ഓക്‌സറിലും പാരിസ് സെന്റ് ജര്‍മയിനിലുമായി അദ്ദേഹം തിളങ്ങി.വിരമിച്ചതിനുശേഷം പരിശീലനരംഗത്ത് തുടരുകയാണ്. ഇപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ ഗോള്‍കീപ്പിങ് പരിശീലകനാണ് അദ്ദേഹം.


തിരിച്ചുവരവിനൊരുങ്ങി അബിദാല്‍


ഫ്രാന്‍സിന്റെയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും താരമായ എറിക് അബിദാലിന്റെ കരിയറിന് വിലങ്ങുതടിയിടാനെത്തിയത് കരളിനെ ബാധിച്ച ക്യാന്‍സറാണ്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പകുതിയോടെയാണ് അബിദാലിന് കരളില്‍ രോഗബാധയുണ്ടായത്.ചികിത്സകള്‍ക്കു ശേഷം വൈകാതെ കളിക്കളത്തില്‍ മടങ്ങിയെത്താനായി.അക്കൊല്ലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ചാമ്പ്യന്‍
സ് ലീഗ് ഫൈനലില്‍ 90 മിനിറ്റും അദ്ദേഹം കളിച്ചു. ജേതാക്കളായ ബാഴ്‌സലോണയ്ക്കു വേണ്ടി ട്രോഫി വാങ്ങാന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് പുയോള്‍ നിയോഗിച്ചത് അബിദാലിനെയാണ്.

രോഗം പൂര്‍ണമായി വിട്ടുമാറാഞ്ഞതോടെ ഇക്കൊല്ലം ഏപ്രിലില്‍ അബിദാല്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മെയ് അവസാനത്തോടെ അദ്ദേഹം ആസ്പത്രി വിട്ടു. വൈകാതെ അബിദാലിന് കളിക്കളത്തില്‍ മടങ്ങിയെത്താനാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

കരള്‍മാറ്റ ശസ്ത്രക്രിയക്കുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി വിജയിച്ച അമേരിക്കന്‍ സ്‌നോബോര്‍ഡ് താരം ക്രിസ് ക്ലഗിന്റെ കരിയര്‍ അബിദാലിന് പ്രചോദനമാകും. 2000ല്‍ ശസ്ത്രക്രിയക്ക് വിധേയനായ ക്ലഗ് 2002 ലെ വിന്റര്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി.
അവയവം മാറ്റിവയ്ക്കലിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ മറ്റ് താരങ്ങളുമുണ്ട്. ഫുട്‌ബോള്‍ താരം ഇവാന്‍ ക്ലാസ്‌നിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം 2008 ലെ യൂറോ കപ്പില്‍ ക്രൊയേഷ്യക്ക് വേണ്ടി കളിച്ചു. റഗ്ബിയിലെ ഇതിഹാസ താരം ന്യൂസീലന്‍ഡിന്റെ ജോനാ ലോമു 2004 ല്‍ വൃക്ക മാറ്റിവച്ചതിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി.എന്‍.ബി.എ.താരം അലോണ്‍സോ മൗണിങ്ങും വൃക്ക മാറ്റിവച്ചതിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി എന്‍.ബി.എ.കിരീടം നേടി.


ആസ്തമയെ വെല്ലുവിളിച്ച് സ്‌കോള്‍സും റാഡ്ക്ലിഫും


ആസ്ത്മാ രോഗബാധിതര്‍ക്ക് പ്രചോദനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെറ്ററന്‍ താരം പോള്‍ സ്‌കോള്‍സിന്റെയും മാരത്തണിലെ ലോകറെക്കോഡുകാരി പോളാ റാഡ് ക്ലിഫിന്റെയും ജീവിതം. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇവര്‍ക്ക് ആസ്തമ ബാ്ധിച്ചതാണ് . കൃത്യമായ മരുന്നുകള്‍ കഴിച്ചുാണ് ഇവര്‍ ആസ്തമയെ നിയന്ത്രണത്തിലാക്കുന്നത്. കായികരംഗത്ത് നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതില്‍ രോഗം ഇവര്‍ക്ക് തടസ്സമായില്ല.

ഒരിക്കല്‍ വിരമിച്ചതിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരയുടെ ആണിക്കല്ലായി നില്‍ക്കുകയാണ് സ്‌കോള്‍സ്. 21-ാം വയസ്സിലാണ് സ്‌കോള്‍സിന് ആസ്തമയുണ്ടെന്ന് തിരിച്ചറിയുന്നത്. ഇത് കായിക ജീവിതത്തെ പ്രതിസനന്ധിയിലാക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. യുണൈറ്റഡിനൊപ്പം നേടിയ കിരീടങ്ങള്‍ തന്നെ ഇതിന് സാക്ഷ്യം.


മാരത്തണില്‍ ലോകറെക്കോടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പോളാ റാഡ്ക്ലിഫിന് 14-ാം വയസ്സിലാണ് ആസ്തമ ബാധിക്കുന്നത്.രോഗം കായിക നേട്ടങ്ങള്‍ക്ക് തടസ്സമല്ലെന്നതിന് റാഡക്ലിഫിന്റെ കരിയറും സാക്ഷി. ഷിക്കാഗോയിലെ ലോകറെക്കോഡിന് പുറമേ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 5000 മീറ്ററിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററിലും അവര്‍ ജേത്രിയായി.ലണ്ടന്‍ മാരത്തണിലും വേള്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിലും വിജയിക്കാനും റാഡ്ക്ലിഫിനായി.

ശരിയായ ചികിത്സയിലൂടെയാണ് ആസ്തമയെ നിയന്ത്രിക്കാന്‍ അവര്‍ക്കാകുന്നത്.

അമേരിക്കയുടെ ഇതിഹാസ നീന്തല്‍ താരം മാര്‍ക്ക് സ്പിറ്റിസ്, ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതം,ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടിയ ജാക്കി ജോയ്‌നര്‍ കെര്‍സി തുടങ്ങിയവരും ആസ്തമയോട് പൊരുതി കായികരംഗത്തും ജീവിതത്തിലും വിജയം നേടിയവരാണ്.