Translate

Google search

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 4 title

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 5 title

Jadayoo movie partner let you know about latest up to dates and movie reviews.

8.20.2012

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു


ആലുവ: കോതമംഗലം മാര്‍ബസേലിയോസ് ആസ്​പത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിതലചര്‍ച്ചയില്‍ പരിഹരിച്ചു. ബെഡ്ഡിന് ആനുപാതികമായി നഴ്‌സുമാരുടെ എണ്ണം ക്രമപ്പെടുത്താന്‍ ഉപസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തര്‍ക്കം പരിഹരിച്ചത്. ബോണ്ട് ട്രെയ്‌നികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരെയും മിനിമം വേജസ് പരിധിയില്‍ വരുത്തുന്നതിനും തീരുമാനമായി. നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് ജോലിയും അനുവദിച്ചിട്ടുണ്ട്. ജോലിസമയത്തിന്റെ കാര്യത്തില്‍ നിയമപരമായി ചില പ്രശ്‌നങ്ങളുണ്ടെങ്കിലും മൂന്ന് ഷിഫ്റ്റ് എന്നത് നടപ്പാക്കുമെന്ന് ആലുവ പാലസില്‍ ചേര്‍ന്ന ചര്‍ച്ചയ്ക്കുശേഷം തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
തൊഴില്‍ -ആരോഗ്യവകുപ്പ് പ്രതിനിധികളേയും നഴ്‌സിങ് അസോസിയേഷന്‍ പ്രതിനിധികളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉപസമിതി രൂപവത്കരിച്ചിട്ടുള്ളത്. ആസ്​പത്രിയിലെ ബെഡ്ഡുകളുടെ എണ്ണവും സാഹചര്യവും ഉപസമിതി പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനകം നഴ്‌സിങ് അനുപാതം നിശ്ചയിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബോണ്ട് വ്യവസ്ഥ നിലനില്‍ക്കുന്നതല്ല. അതുകൊണ്ടുതന്നെ ഒരു ദിവസമെങ്കിലും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പാണെന്നും നിലവിലുള്ള നഴ്‌സുമാരെ ആരേയുംപിരിച്ചുവിടില്ലെന്നും തൊഴില്‍മന്ത്രി വ്യക്തമാക്കി. സമരത്തിന് മുന്‍പ് നിലനിന്നിരുന്ന രീതിയില്‍ എല്ലാവരേയും ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നതാണ്. മാര്‍ച്ച് മൂന്നിന് ഉണ്ടാക്കിയിരുന്ന കരാര്‍ പ്രകാരം വേതനം നല്‍കുന്നതിനും തീരുമാനമായിരുന്നു. ആസ്​പത്രിയിലെ നഴ്‌സുമാരുടെ എണ്ണം സംബന്ധിച്ചുള്ള അന്തിമതീരുമാനത്തിനായാണ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരും മാനേജ്‌മെന്റും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ആലുവയില്‍ ചര്‍ച്ച നടത്തിയത്.

Ethical hacking' expert Ankit Fadia plans novel, movie on cyber terrorism

New Delhi: He is a master at 'ethical hacking', has authored 14 books and is all of 25. And now Ankit Fadia is all set to pen a fictional novel on cyber terrorism which he hopes to convert into a movie some day.
'I am writing a fiction novel on cyber terrorism. Depending upon the response to the book, I plan to turn it into a movie. I have spoken to some production houses... let's see how it shapes up,' Fadia told IANS.

The young cyber security expert, who was even consulted by the US authorities to decode an encrypted e-mail sent by associates of Al Qaeda leader Osama bin Laden, feels the Indian audience has woken up to cinema related to national security.

'I think after a film like 'A Wednesday', Indians have woken up to issues like cyber security. Cyber security as a subject has not been touched too often.

'But through my novel and film, I would like to show how there will be cyber wars instead of wars with AK-47s, how people will not be able to withdraw cash from ATMs due to cyber hassle. These are some of the elements that I am putting in my book,' he added.

After having authored 14 books and completing his bachelor's degree in computer science from Stanford University in California, Fadia is now busy writing his next book which talks about Windows Vista and its security-related concerns. The book will be released around December, he says.

Rest apart, he is all set to co-host the second season of MTV's 'What The Hack' - a show on which he shares interesting information on what people can do with computers, internet and technology.

Life seems to be rocking for the young man as four months back he was roped in to replace actor Abhishek Bachchan as the brand ambassador of denim brand Flying Machine. He is excited about the association and says maybe the brand wanted a 'more real face'.

'For once, they might have wanted someone who is not from either Bollywood or the cricket field...they wanted a boy next door who has carved his own niche. The fact that marketers are now exploring fresh options for brand endorsers and not considering run-of-the-mill faces is quite satisfying for me,' Fadia said.

At present, Fadia works as a consultant on cyber security with various companies, government bodies and security agencies in India and abroad. He has also started a unique computer security training and certification course known as the Ankit Fadia Certified Ethical Hacker program.

അസം കലാപം: ആരോപണം പാകിസ്താന്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് ഇടയാക്കിയ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ അമര്‍ച്ചചെയ്യണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനോട് ടെലിഫോണില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഷിന്‍ഡെ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താനും ഇല്ലാതാക്കാനും അദ്ദേഹം പാകിസ്താന്റെ സഹകരണം തേടി.

എന്നാല്‍, ഇന്ത്യയുടെ ആരോപണം പാകിസ്താന്‍ നിഷേധിച്ചു. പരസ്പരവിശ്വാസമില്ലായ്മ കൂട്ടുവാനേ ഈ നിലപാട് ഉപകരിക്കൂവെന്ന് ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. 
റംസാനുശേഷം വ്യാപകമായ ആക്രമണങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് ആയിരങ്ങളാണ് ജന്മനാട്ടിലേക്ക് പലായനംചെയ്തത്. 

പാകിസ്താനില്‍നിന്നുള്ള എസ്.എം.എസ്സുകളും എം.എം.എസ്സുകളുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരില്‍ ഭീതിപടര്‍ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ആരോപിച്ചിരുന്നു. കൃത്രിമംകാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 76 വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രങ്ങളില്‍ ഭൂരിഭാഗവും അപ്‌ലോഡ് ചെയ്തത് പാകിസ്താനില്‍നിന്നാണ് -സിങ് വ്യക്തമാക്കി.

ഇന്ത്യയിലെ മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന വടക്കു കിഴക്കന്‍ സംസ്ഥാനക്കാരെ ഭീതിപ്പെടുത്താനുമായി പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദസംഘമാണ് കൃത്രിമം കാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രാഥമികറിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം.

ജൂലായ് 13 മുതലാണ് ഇവ ഈ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തുതുടങ്ങിയത്. ഇവ പ്രചരിപ്പിക്കാന്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും ചെയെ്തന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് കൃത്രിമം കാട്ടി പ്രചരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശികഭാഷകളിലായിരുന്നു സന്ദേശങ്ങള്‍. ചില ഇന്ത്യക്കാരും ഇത്തരം ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മ്യാന്‍മറില്‍ മുസ്‌ലിങ്ങളും ബുദ്ധമതക്കാരുംതമ്മിലുണ്ടായ സംഘര്‍ഷവും സന്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

സര്‍ക്കാറിന് പറ്റിയ രഹസ്യാന്വേഷണവീഴ്ചയാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് കാരണമെന്ന് ബി.ജെ.പി.യും ജെ.ഡി.(യു)വും ആരോപിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുകയാണെന്ന് ബി.ജെ.പി. നേതാവ് യശ്വന്ത്‌സിന്‍ഹ പറഞ്ഞു. അസം കലാപത്തിനുപിന്നില്‍ വിദേശ കരങ്ങളുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അറിയിച്ചു. 

സംഭവത്തിനു പിന്നില്‍ വിദേശ ഇടപെടലുണ്ടാകാമെന്ന് മുമ്പേ താന്‍ അഭിപ്രായപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. അതിനിടെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കൂട്ടപ്പലായനത്തിന് അറുതിവന്നുതുടങ്ങി. പുണെയില്‍ നിന്നും ബാംഗ്ലൂരില്‍നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുവന്നതായി റെയില്‍വേ അറിയിച്ചു. ബാംഗ്ലൂരിലെ അരക്ഷിതാവസ്ഥ അവസാനിച്ചെന്നും സ്ഥിതി ശാന്തമാണെന്നും കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

അതേസമയം, അസമില്‍ ഞായറാഴ്ച ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. ധുബ്രി ജില്ലയില്‍ ഒരാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ചിരാങ് ജില്ലയില്‍ ചില വീടുകള്‍ക്ക് തീവെച്ചു. ചില്‍ക്കികാതയില്‍ ന്യൂനപക്ഷ സമുദായാംഗമായ ഒരാള്‍ക്കു നേരെ അക്രമികള്‍ അമ്പെയ്തു. ഗുവാഹാട്ടി മെഡിക്കല്‍കോളേജില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്. എസ്.എം.എസ്സിലൂടെ സാമുദായികസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യു.പി.യില്‍ ഒരാളെ അറസ്റ്റുചെയ്തു. രാംപുര്‍ ജില്ലയിലെ കൂപ ഗ്രാമവാസി അബ്ദുള്‍റഹ്മാനാണ് പിടിയിലായത്.

അസം കലാപത്തിനും ഇതിനെത്തുടര്‍ന്നുണ്ടായ കൂട്ടപ്പലായനത്തിനും പ്രധാന കാരണം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റമാണെന്ന് അസം ഗണപരിഷത്ത് മുന്‍ എം.എല്‍.എ. അല്‍ക്ക ശര്‍മ പുണെയില്‍ ആരോപിച്ചു. തദ്ദേശീയരായ ബോഡോകളുടെ ഭൂസ്വത്ത് ബംഗ്ലാദേശികള്‍ അതിക്രമിച്ച് കൈയടക്കിയതാണ് സാമൂഹിക അസ്വസ്ഥതകള്‍ക്ക് തുടക്കമിട്ടതെന്നും അവര്‍ പറഞ്ഞു.

നാല് പാക് നഗരങ്ങളില്‍ മൊബൈല്‍ സേവനം നിര്‍ത്തി

ഇസ് ലമബാദ്: ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് പാകിസ്താനിലെ നാല് നഗരങ്ങളില്‍ മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെച്ചു. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, ക്വേറ്റ എന്നീ നഗരങ്ങളിലാണ് ഞായറാഴ്ച രാത്രി എട്ടുമുതല്‍ മൊബൈല്‍ ഫോണ്‍ നിശ്ചലമാക്കിയത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നായിരുന്നു ഇത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ബോംബ് ആക്രമണങ്ങള്‍ തടയുന്നതിനായിരുന്നു ഇതെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വിശദീകരിച്ചു. 

വേണ്ടിവന്നാല്‍ ഇസ് ലമാബാദിലും മൊബൈല്‍ സേവനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച പത്തുമണിയോടെ സേവനം പുന: സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.

നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പത് നാട്ടുകാര്‍ അറസ്റ്റില്‍

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതു നാട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു.കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ്. 

തലക്കോട് സ്വദേശി ജോസ്, കോട്ടപ്പടി സ്വദേശി ഹസനാര്‍, തൃക്കരിപ്പൂര്‍ സ്വദേശി മണി, ഊന്നുകല്ല് സ്വദേശികളായ ശിവദാസ്, സനൂപ്, കുട്ടമംഗലം സ്വദേശികളായ മനോജ്, രാജുപീറ്റര്‍, ഐരൂര്‍ പാടം സ്വദേശി രഘു, കോതമംഗലം സ്വദേശി ജോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സമരത്തിന് പിന്തുണ നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സമരത്തിന് പിന്തുണയുമായെത്തിയ നാട്ടുകാരും പോലീസും കഴിഞ്ഞ ബുധനാഴ്ച ഏറ്റുമുട്ടിയിരുന്നു. നഴ്‌സുമാര്‍ കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ ആസ്പത്രിക്കുമുന്നില്‍ തടിച്ചുകൂടിയവരുമായാണ് പ്രശ്‌നങ്ങളുണ്ടായത്. 

ക്ഷുഭിതരായ ജനങ്ങള്‍ ആസ്പത്രി മാനേജുമെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യംമുഴക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധത്തിനിടെയാണ് നാട്ടുകാരും പോലീസുംതമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

നാട്ടുകാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അതുപ്രകാരമാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു.